Showing posts with label പഞ്ഞമാസം. Show all posts
Showing posts with label പഞ്ഞമാസം. Show all posts

Wednesday, 17 July 2013

പഞ്ഞമാസം

കോളുകനത്തല്ലോ എന്‍റെതമ്പ്രാ
നീയെന്‍റെ മാടത്തെ കാത്തുകൊള്‍കാ
കണ്ണുകലങ്ങിയെന്‍ കള്ളുതീര്‍ന്നു
നീയാകും ദൈവത്താര്‍ മിണ്ടണില്ല
ചുട്ട കരിവാടോ എന്തുവേണം
കരിവളഇട്ടവള്‍ കൊണ്ടരട്ടോ
കര്‍ക്കടകത്തിലെ പഞ്ഞകാലം
പണ്ടത്തെ മാളോര്‍ക്ക് ഉള്ളതല്ലേ
നാട്ടിമുഴുവനും വന്നുചേര്‍ന്ന
കഷായക്കൂട്ടങ്ങളന്നെവിടെ
കഞ്ഞിയും കപ്പയും മാത്രമല്ലോ
അന്നത്തെ മാളോര് തിന്നതൊക്കെ
എല്ലിന്‍കഴപ്പത് തീര്‍ക്കുവാനായ്
സുഖക്കിഴിതേടുമീ നാട്ടുകാര്‍ക്ക്
പണ്ടത്തെലോകമറിവതുണ്ടോ
ദാരിദ്ര്യക്കൂടുകള്‍ തേടണുണ്ടോ
ചാണാത്തറയിലാ ഓലക്കീറില്‍
കിടന്നവസൂരിക്കാരിന്നെവിടെ
മാനത്തെക്കാറിലെ പഞ്ഞമാസം
അടിയന്‍റെകുടിയിലേ വെള്ളപൊക്കം
പാടവരമ്പത്ത് കഴുത്തിനൊപ്പം
കുത്തൊഴുക്കായൊരീ മാരിയെത്തും
കൈക്കോട്ട് മണ്ണില്‍ കിളപ്പതില്ല
കൂലിയില്ലാത്തൊരാ പട്ടിണിയില്‍
കാലനടുത്തൊരു നേരമെത്തും
നാട്ടാരുരോഗത്താല്‍ പരിഭ്രമിക്കും
രാമായണത്തിന്‍റെ ശീലുകളന്നാ
രാവില്‍ പറയാനുമാവതില്ല