Showing posts with label പേറ്റുനോവ്. Show all posts
Showing posts with label പേറ്റുനോവ്. Show all posts

Saturday, 22 June 2013

പേറ്റുനോവ്‍

ഞാന്‍ നിന്നവരിയിലെ അദ്യനിരയിലൊ-
രനുജത്തിയുണ്ടവള്‍ക്കെന്തുപേരോ
ആതുരശാലയിലെത്താത്ത ഡോക്ടറെ
കാത്തുനില്‍ക്കുന്നൊരാ വേദനയെ
എങ്കിലുമവളുടെ രോദനമിപ്പൊഴും
കര്‍ണ്ണങ്ങളില്‍ത്തന്നെ പ്രതിധ്വനിക്കേ
എന്നുടെ നയനങ്ങളറിയാതെചിമ്മുന്നു
അവള്‍ക്കുള്ളവേദനയെന്നപോലെ
എല്ലിച്ചബാല്യത്തിലുന്തിച്ച വയറിനെ
പെറ്റുവീഴ്ത്തിക്കുന്നവെമ്പലായി
കാടിന്‍റെ ശാന്തത നിറയുന്നകണ്ണിലും
ഒഴുകുന്നുകണ്ണീര്‍ പേമാരിപോലെ
ബാല്യമറിയാത്ത കാമവെറികളെ
മിഠായിയെന്നപോല്‍ നല്‍കിടുന്നോര്‍
പാവമീകുഞ്ഞിന്‍റെ യാതനകണ്ടിട്ടു
പുശ്ചരസത്തില്‍ ചിരിച്ചിടുന്നു
അച്ഛനില്ലാത്തൊരീ കുഞ്ഞിനെപേറി
യീ കുടിലിന്‍റെയുള്ളില്‍ കഴിഞ്ഞിടുന്ന
ബാല്യങ്ങളേറെയാണിന്നുമവര്‍ക്കുള്ള
യാതനയൊന്നുനാം കണ്ടറിയൂ
ഒരിറ്റുവറ്റിന്‍റെ കഞ്ഞിനുകരുവാന്‍
അമ്മിഞ്ഞയൊന്നങ്ങുനല്കിയുറക്കുവാന്‍
കാട്ടാളക്കൂട്ടമേ നിങ്ങളൊരുങ്ങുക
പാവമീ കാടിന്‍റെ ദൈന്യംതീര്‍ക്കാന്‍