Monday 25 July 2016

ഇന്നുകാണാത്തത്


---------------------------------
ഞാനിന്നൊരു നെല്ലു കണ്ടു
നെല്ലളന്ന നാഴികണ്ടു
നാഴിയുരി ചോറൊരുക്കാൻ
വിയർപ്പും കണ്ടു
പതിരു പാറ്റിക്കൊഴിച്ചിട്ടീ -
യോട്ടവട്ടിച്ചുമക്കുന്ന
കതിരുകാണാക്കിളിയുടെ
കനവുകണ്ടു.
ഓട്ടുപാത്രചുറ്റളയിൽ
കാതുനീണ്ട പഴമകണ്ടു,
നൂറുതേച്ച വെറ്റിലയി-
ലടയ്ക്കചേർത്തു.
കഥകളും മൊഴികളും
കടങ്കഥചിന്തുമായി
പടികടന്നെത്തും നേരിന്‍
മഹിമകണ്ടു.
നേരറിഞ്ഞ നേര്‍വഴിയില്‍
തേഞ്ഞുപോയ മുഖംപൂഴ്ത്തി
കദനത്തിന്‍ കഥചൊല്ലും
ഉരലുകണ്ടു.
നെല്ലുകുത്തിയുടല്‍തേഞ്ഞ-
ങ്ങുമ്മറത്തുകാണാപ്പെണ്ണിന്നു-
രല്‍പ്പുരമൂലചായും
വിരഹം കണ്ടൂ

No comments:

Post a Comment