Saturday 13 September 2014

ചില ചോദ്യങ്ങള്‍

പോയ്പോയരോണത്തിന്‍ ഓണനിലാവുകള്‍
എന്തിനു നീയിന്നു ചൂടുന്നു
കണ്ണീര്‍ മണമുള്ളോരമ്മതല്‍ ശീലുകള്‍ 
എന്തിനു നീയിന്നു പാടുന്നു.
ഉള്ളിലുറങ്ങുന്നോരൂഞ്ഞാലിന്‍ താളങ്ങള്‍ 
എന്തിനീ നെഞ്ചിലായ് നല്കിടുന്നു
താരാപഥങ്ങളില്‍ മോഹങ്ങള്‍ പൂക്കുമ്പോള്‍
മേഘത്തിന്‍ താരാട്ടു കേള്‍ക്കുന്നു
ഓളങ്ങളൊരുവേള ചുമ്പിച്ച ചന്ദ്രനെ
മാറിലായ് നീയെന്തെ ചേര്‍ത്തുവയ്പൂ
കൈയെത്തി നീ പണ്ടിങ്ങെത്തിപിടിച്ചൊരാ
ബന്ധങ്ങള്‍ ഇട്ടേച്ചു പോയിടുമ്പോള്‍
സന്ധ്യകള്‍ ചാലിച്ച കുങ്കുമ വര്‍ണ്ണം നിന്‍
പൂങ്കവിള്‍ ചാരത്തു ചേര്‍ന്നിടാതെ
കൂരിരുള്‍കൂട്ടിലാ നീര്‍മിഴിപൂവുകള്‍
മൗനത്തിന്‍ കരതേടി പോയിടുന്നോ
പലവട്ടം തുഴഞ്ഞിട്ടും ഒരുകോണിലീവഞ്ചി
ചുഴിചേര്‍ന്നു ചുമ്മാ കറങ്ങിടുന്നോ

No comments:

Post a Comment