Wednesday 2 December 2015

ഇഴയുന്ന സന്ധ്യക്കുമീതെ


ഇരുളിന്റെ മറവിലെന്നിടനെഞ്ചില്‍ നിന്നു നീ
ഊറ്റുന്ന ഭ്രാന്താണു കാമം 
ഞാനല്ല വേശ്യയെന്നുടലാകെ നക്കുന്ന
നിണമറ്റ നിന്‍ കണ്ണുമാത്രം
എന്‍തുടക്കോണിലെ ചേരിയില്‍ നീ തീര്‍ത്ത
ബിംബങ്ങളെന്നുമനാഥര്‍
നീയാണുസത്യവും നീയാണുവാക്കുമെന്നാരോ
പഠിപ്പിച്ചപോലെ
എഴുതുന്നു ഞാനിന്നുമീ പുസ്തകത്തിന്‍
ഇരുളുന്ന താളിലായെന്നും
കണ്ണുകള്‍ കെട്ടിയീ വിജനമാം വഴിയില്‍ നീ
വിലപേശി വിലപേശി നില്‍ക്കേ
ഞാന്‍പെറ്റ മക്കള്‍ നിന്‍ ഭൂ തഗണങ്ങളായ്
പടവെട്ടി പടവെട്ടിയാര്‍ക്കും
എന്‍ചേല നിന്റയീ കൊടികള്‍ക്കുവേണ്ടി
പലവട്ടം കീറിയെടുക്കേ
നഗ്നയായ് തെരുവിലൊരു ഭ്രാന്തിയായ് കേഴുന്ന
ഞാനാണു ഞാനാണു മോക്ഷം
എരിയുന്ന തീയിലെന്നുടലിനെ കുത്തിനീ
കരയുന്നതെന്തിന്നു വീണ്ടും
പകലുകള്‍ ഇരുളിന്റെ കാത്തിരിപ്പാണിനി
ഇഴയുന്ന സന്ധ്യക്കു മീതെ

No comments:

Post a Comment