Wednesday 2 December 2015

അവളുടെ ചിരിപോലെ

കടംവച്ചുപോകുന്ന കടങ്കഥകളില്‍
ഒരു മയില്‍പ്പീലിത്തണ്ടുമായി
ഞാനാ മഞ്ചാടിക്കുരുവിനെകാത്തിരുന്നു
മഷിത്തണ്ടിന്‍ മണമുള്ള കുഞ്ഞു കൈപ്പത്തികൊണ്ട്
പലപ്പോഴും അവളെന്‍റെ മിഴികള്‍ പൊത്തി ചിരിച്ചു
ഇനിയും മായ്ച്ചെടുക്കാത്ത
തടിസ്ലേറ്റില്‍ ‍ഞാനവള്‍ക്കായി
എന്‍റെ മനസ്സ് കോറിയിട്ടു
വന്നുപോയ മഴകളില്‍
ഞാനറിയാതെ അലിഞ്ഞുപോയ
എന്‍റെ പ്രായം ഒരു കര്‍ക്കിടകത്തിന്‍റെ
തുള്ളിമുറിയാത്ത പെയ്ത്തിനുവേണ്ടി
കാതോര്‍ത്തിരുന്നു
അവളുടെ ചിരിപോലെ

No comments:

Post a Comment