Tuesday 4 August 2015

ഒണപ്പാട്ട്-൨

നെയ്‍വിളക്കിന്‍തിരി താനെതെളിച്ചൊരു
സന്ധ്യക്കുചോപ്പായി നീവരുമ്പോള്‍
ചിങ്ങനിലാവിന്‍റെ താഴ്വരപൂത്തൊരു
പൊന്നിന്‍കസവിട്ടോരോണമെത്തി
പെയ്തൊഴിയാത്തൊരു പൂമഴപിന്നെയും
എയ്തിറങ്ങുന്നെന്‍റെ പൂക്കളത്തില്‍
കോലംവരയ്ക്കുന്നുണ്ടാച്ചെറുതുള്ളികള്‍
സ്നേഹത്തിന്‍പൂക്കളത്താഴ്‍വരയില്‍
മുറ്റമൊരുങ്ങാതെ പൂത്തുമ്പിപാറാതെ
മുറ്റത്തൊരുഞ്ഞാലിന്‍ പാട്ടുപോലെ
നാഴിയുരിയരിച്ചോറുമായോണമെന്‍
നാക്കിലത്തുമ്പിനായ് കാത്തിരുന്നു
തുമ്പക്കുടങ്ങളെ തേടിയ ബാല്യമെന്‍
ചെന്തളിര്‍ പൂമാല കോര്‍ത്തുതന്നു
ഓര്‍മ്മകള്‍ നെയ്തൊരാ പൂക്കളചന്തമെന്‍
സ്നേഹത്തിന്‍ പൂവിളിപൂമരങ്ങള്‍

No comments:

Post a Comment