Thursday 20 February 2014

പുലരി

പുലരിയെത്തുന്നൂ പുറംകടല്‍ ചോട്ടിലായ്
എന്റെയമ്മവന്നില്ലയീ ധനുമാസരാവിലും
കാത്തിരിപ്പാണു ഞാന്‍ പലമുഖക്കാഴ്ചയില്‍
പുലരിപോലെന്റെമ്മ മാടിവിളിക്കുവാന്‍

പള്ളിമുറ്റത്തെയീ മണല്‍ത്തരിക്കൂമ്പുകള്‍
എന്നോടു ചൊല്ലുമോ എന്നമ്മതന്‍ കാലടി
കണ്ണുതിരുമിയീ പുലരിയെ നോക്കുമ്പോള്‍
അമ്മയെക്കാണുന്നൂ അഭ്രബിന്ദുക്കളായി

കൂട്ടുകാര്‍ ചൊല്ലുമാ അമ്മിഞ്ഞതന്‍ രുചി
പുലരിയില്‍ നല്കുവാനമ്മയെത്തീടുമോ
കുഞ്ഞിളം തൊട്ടിലായ് താരാട്ടുപാടുവാന്‍
അമ്മടിത്തട്ടിലായ് ഒന്നു ചാഞ്ഞീടുവാന്‍
എന്‍പുലരിയെത്തുമോ മിഴികളേ പറയുനീ

No comments:

Post a Comment