Tuesday 18 February 2014

തണല്‍വിരികള്‍

ബലിയിട്ടുഞാനൊന്നു നിവരട്ടെ സരയുവില്‍
കര്‍മ്മകാണ്ഡങ്ങളെസാക്ഷിനിര്‍ത്തി
നോവിന്‍പകലിലീ പിണ്ഡമര്‍പ്പിച്ചുഞാന്‍
പ്രളയംകടന്നിങ്ങു പോന്നിടട്ടേ

ആഴിപ്പരപ്പിലെ മോഹക്കുടുക്കയില്‍
ചാറിപ്പരന്ന മഴമുകിലേ
നിന്നുടെ സീമന്തരേഖയില്‍ചാലിച്ച
മിന്നല്‍ക്കൊടിപോല്‍ മനസ്സിനുള്ളില്‍
ഓര്‍മ്മകള്‍മിന്നി മറഞ്ഞകന്നീടുന്നു
അമ്മകിനിയിച്ച പാല്‍മധുരം

പൊന്നിന്‍കുടുക്കകള്‍ തന്നമിനാരങ്ങള്‍
കൂട്ടിയതൊക്കെയാക്കനല്‍വിരികള്‍
നോവുകള്‍മാറ്റിയ സ്നേക്കിടക്കയോ
അമ്മതന്‍പൊന്‍മടിച്ചെപ്പുതന്നെ

കണ്ടില്ലനോവുഞാന്‍ അമ്മക്കിടക്കതന്‍
മാറാലചേര്‍ത്തകസവുമുണ്ടില്‍
വാത്സ്യപ്പൂമണച്ചൂരിലവളെന്റെ
കണ്ണുകള്‍കൂട്ടിയടച്ചിടുന്നു

ഇന്നിനിവറ്റുഞാന്‍ ആഴക്കയങ്ങളില്‍
എള്ളിന്‍ നിറംചേര്‍ത്തു നല്കിടുമ്പോള്‍
നനയുമോ പട്ടിളം ചുറ്റിനാല്‍ ഞാന്‍തീര്‍ത്ത
പിണ്ഡങ്ങള്‍ കണ്ണിണത്തുള്ളിയാലെ

ബലിയിട്ടു ഞാനീ പടികയറുമ്പോഴും
കാല്‍വഴുതാതെന്റെയമ്മയൊപ്പം
വിട്ടനിശ്വാസങ്ങളൊക്കെയും എന്നിലായ്
അമ്മപകര്‍ന്നങ്ങുകാത്തിടുമ്പോള്‍
ആല്‍മരത്തണലുപോല്‍ ആമടിത്തട്ടില്‍ഞാന്‍
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ...

2 comments:

  1. അമ്മയെന്ന ഓര്‍മകള്‍ക്ക്
    മധുരിക്കുന്ന ഒരു സ്നേഹമുണ്ട്
    തുടിക്കുന്ന വികാരമുണ്ട്‌
    പറഞ്ഞാലും തീരാത്ത
    വിരഹമുണ്ട് ....
    നല്ല വരികള്‍ ഗിരീഷ്‌ ...
    നല്ല ആശംസകള്‍
    @srus..

    ReplyDelete