Saturday 29 March 2014

ബലിച്ചോറ്

ഒരു വയല്‍ കൊത്തിക്കിളച്ചു
ഞാനതില്‍ വെറുതെയാ പാഴ്ക്കല്ലുകൂട്ടി
ചേറു പുതഞ്ഞ നിലത്തില്‍
ഇനി വേണ്ടൊരു വിത്തും വിതയ്ക്കാന്‍
നീയാ ഹൃദയമെടുക്കൂ
ചേറ്റിലായ് താഴ്ത്തി മെതിക്കൂ
വേണ്ടിനി ഹൃദയം നമുക്ക്
ചിരിയില്ലേ ചുണ്ടിലു നീളെ
കണ്‍തുറന്നേ നീ നടക്ക്
കാഴ്ച നീ കാണേണ്ടയെന്നാല്‍
ദാഹം വരുന്നു എനിക്ക്
എങ്കിലും പുഴവേണ്ട വഴിയായ് നടക്ക്
കാതുണ്ടോ നിന്‍റെ മുഖത്ത്
കേള്‍ക്കേണ്ടതില്ലിനിയൊന്നും
മൂക്കില്‍ത്തുളയക്കുമാ ഗന്ധം
ചോര പടര്‍ന്നതാണെന്നാല്‍
കൈകൊട്ടിയാര്‍ക്കുക നീയും
കുടല്‍മാലതൂക്കിനീ ചാര്‍ത്തൂ
നിനക്കുള്ളഹാരമാണെന്നും
നാവില്ലേ നീയിനിപ്പാടൂ
കുരവ എനിക്കുള്ളതാവാം
നാക്കിലത്തുമ്പിലീയൂണ്
എന്‍റെ ബലിച്ചോറ് തന്നെ

No comments:

Post a Comment