Friday 11 March 2016

സ്വരം

എപ്പോഴോ
അറിയാതെ എന്നെ ഇഷ്ടപ്പെട്ടതാകാം
ഒരു സ്‌നേഹിതനില്‍ തുടങ്ങി, 
ഒരു പകരക്കാരനായി അറിയാതെ...
ഒടുവില്‍ ഒരു താലിച്ചരടില്‍
എന്റെ ബന്ധുവായി, സ്‌നേഹമായി
എന്റെയുടലിലേയ്ക്ക് ചായുമ്പോള്‍
നഷ്ടങ്ങളുടെ കണക്കുകള്‍ ചേര്‍ത്തുവച്ച്
നീ കരയുന്നുണ്ടായിരുന്നു.
ആ കണക്ക്
ഇനിയും പറഞ്ഞവസാനിപ്പിക്കാന്‍
നിനക്കാവുന്നില്ല
പകരംവയ്ക്കാന്‍ എനിയ്ക്കും.
അതകൊണ്ടുതന്നെ ഞാനു നീയും
രണ്ടുധ്രവങ്ങളില്‍
പുരുഷനെന്നും
സ്ത്രീയൊന്നുമുള്ള പദങ്ങളായി
പോരടിച്ചുകൊണ്ടിരിക്കുന്നു.
നീ നിന്റെയുടലിനേയും
ഞാന്‍ എന്റെയുടലിനേയും
എന്നാണോ മറന്നുതുടങ്ങുന്നത്
അന്ന് നമ്മളില്‍
യഥാര്‍ത്ഥ പ്രണയം
നിലാവുപോലെ പരന്നിറങ്ങും
നമ്മള്‍ സൂര്യനായും
നമ്മുടെ പ്രണയം ചന്ദ്രനായും
എ്‌പ്പോഴും ഇരുള്‍ മറച്ചുകൊണ്ടേയിരിക്കും.

No comments:

Post a Comment