Friday 11 March 2016

നിറമില്ലാത്തൊരു കൊടി

നിറമില്ലാത്തൊരു കൊടിയുടെ പിറകേ
യടിവച്ചടിവച്ചൊന്നു നടക്കാന്‍
നിറമില്ലാത്തൊരു സ്നേഹംകൂട്ടി
നാവുപട്ചചൊരു കവിതചമയ്ക്കാന്‍
കാലമിതായി കൈകോര്‍ക്കുക നാം
നെഞ്ചില്‍ ചേര്‍ത്തൊരു തേനറയാലേ
സ്നേഹപ്പെരുമഴ നനയൂ വേഗം
സര്‍വ്വമതങ്ങളുമെന്തിനുവേണ്ടി
സ്നേഹക്കൂടു ചമച്ചില്ലെങ്കില്‍
മതമിതുവേണ്ടെന്നൊട്ടുനിനച്ചാല്‍
അതുമൊരുകൊടിയായ് വന്നു പറക്കും
എന്‍റേതെന്നും നിന്‍റേതെന്നും
ചൊല്ലി പലവിധ യാത്ര ഗമിക്കേ
അടിയാളര്‍ ഞാന്‍ പിണയാളര്‍ ഞാന്‍
തോരണ സദ്യകള്‍ നിന്നു വിളമ്പും
കാലം മായ്ച കണക്കുപറഞ്ഞും
കാതം പലവഴി പായുന്നേരം
ഭണ്ഡാരത്തില്‍ ചില്ലറയിട്ടീ
തടസ്സംമാറാന്‍ തേങ്ങയുടയ്ക്കും
മുട്ടകളെത്ര വിരിഞ്ഞെന്നാലും
കോഴിക്കുഞ്ഞു പറക്കുന്നില്ല
തോടുപൊളിച്ചു പുറത്തുവരുന്നവന്‍
കീയോ, കീയോ തന്നെ വിളിയ്ക്കും
ഉള്ളില്‍പൂക്കും പനനീര്‍പ്പൂവില്‍
മുള്ളുകളനവധിയുണ്ടന്നാകില്‍
കള്ളസൗരഭമെന്തിനൊഴുക്കി
പ്രണയത്തേനറ ഞാന്‍ നീട്ടുന്നു
അവനവനുള്ളില്‍ തോന്നാതിനിയും
എന്തിനു വേലകള്‍ ചെയ്തീടുന്നു
വേനല്‍പറിയ്ക്കും ദാഹജലത്തെ
കൂട്ടിയൊരുക്കാന്‍ നോക്കുംപോലെ

No comments:

Post a Comment