Sunday 20 April 2014

ഒരു കുമ്പസാരം

ദലമര്‍മ്മരങ്ങള്‍
മഴയകന്ന വിരഹത്തിന്‍റേതാവാം
ഇനിയെന്‍റെ നോവുകളിലെ മൗനം 
കൂടുകൂട്ടി അടവച്ചു വിരിയിക്കുന്നത്
സ്വപ്നമകന്ന മഴക്കാറുകളാകും

സന്ധ്യകള്‍ ചാലിച്ചെടുക്കുന്നത്
എന്‍റെ ഹൃദയരക്തമാവും
വിദൂരമല്ലാത്ത ഇരുട്ടിലേക്ക്
കണ്ണുകള്‍ അടഞ്ഞുപോകുന്നു

പ്രഭാതത്തിലേക്ക്
ഇനിയും കാതങ്ങള്‍ ബാക്കി
കണ്ടെത്താനാവാത്ത ജലകണങ്ങള്‍
എന്‍റെ വേരുകള്‍ ഉണക്കിക്കളയുന്നു

കൂണുറങ്ങാത്ത മഞ്ഞുവീഴ്ചകള്‍
എന്‍റെ ശിരോമുകളങ്ങളെ കാര്‍ന്നുതിന്നുന്നു
എന്‍റെ നാമം വാഴ്ത്തപ്പെടുന്നില്ല
എന്നോടൊപ്പം ജീവിച്ചവര്‍
എന്നെ മറന്നു തുടങ്ങിയിരിക്കുന്നു

അവര്‍പങ്കുവയ്ക്കുന്നത്
പാപം പകുത്ത അപ്പങ്ങളും

No comments:

Post a Comment