Sunday 12 January 2014

ജാലം

നിറമേഘസന്ധ്യതന്‍ തീരത്തു ഞാനൊരു
അരിമുല്ലപൂവിന്‍ മണംനുകര്‍ന്നു
സൗരഭ്യമേറുമാ ചെടികള്‍ക്കുചുറ്റിലും
അരിമുല്ലമൊട്ടിന്‍ പ്രണയതല്പം
മധുരമാം സംഗീതം പോലെയെന്‍മുന്നിലായ്
നിറമുള്ള ശലഭം പറന്നടുത്തു
ചിറകുകള്‍മോഹിച്ച സ്നേഹത്തിന്‍ചിന്തുകള്‍
പ്രകൃതിയില്‍ ജാലങ്ങള്‍തീര്‍ത്തുവച്ചു
ഒരു നിമിഷത്തിന്റെ ജീവിതപാതകള്‍
പാറിപ്പറന്നവള്‍ ചാഞ്ഞുറങ്ങേ
ഒരുപൂവുപോലുമില്ലവളുടെചാരത്ത്
ഇത്തിരിസ്നേഹത്തിന്‍ തേന്‍നുകരാന്‍
ചിത്രവര്‍ണ്ണത്തിന്‍ ചിറകുകള്‍ ചേര്‍ത്തവള്‍
സ്വര്‍ഗ്ഗത്തിന്‍ സ്വപ്നങ്ങള്‍കണ്ടുറങ്ങി

No comments:

Post a Comment