Sunday 12 January 2014

മഴയോട്

കരിങ്കാറുകൊള്ളും മനസ്സിലേക്കിത്തിരി
കുളിരുള്ള ചാറ്റലായെത്തിടുമോ?
‍കരിവളകിലുങ്ങുമാ മഴനൂലിന്‍ പന്തലില്‍
കുളിരുള്ളസ്വപ്നംഞാന്‍ കണ്ടിടട്ടേ

പ്രണയംപകുത്തുനീ മഴവില്ലുമെനയുമ്പോള്‍
ആടുംമനസ്സൊരുമൈലുപോലെ
നീതന്ന ചുംബനം കണ്ണീര്‍കടന്നെന്റെ
സിരകളില്‍പ്രാണനുതിര്‍ത്തുവിട്ട

ഭ്രൂണത്തില്‍ ഞാന്‍കൊണ്ട ബീജങ്ങളൊക്കെയും
കൂനിപ്പിടച്ചുജനിച്ചിടുന്നു
ദൂരയാകുന്നിന്‍നെറുകയില്‍മൊട്ടിട്ട
കിരണങ്ങളവയിലേക്കുറ്റുനോക്കും

ആവെളിച്ചത്തിന്റെ കൈകളില്‍തൂങ്ങിയ-
ങ്ങാകാശക്കോട്ടയില്‍ നിന്നെത്തേടും
നീചുരത്തുന്നൊരാ നീര്‍മണിമുത്തുകള്‍
പാല്‍മധുവായവര്‍ ഉണ്ടുതീര്‍ക്കും


എന്നിലുറയും നിന്‍ അഴലിന്റെ രേതസ്സ്
ഉറവായായ് എന്നും ഞാന്‍ കാത്തുവയ്ക്കും

No comments:

Post a Comment