Sunday 12 January 2014

സ്നേഹബാഷ്പം

ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം
ചക്രക്കസരേയിലെന്റെബാല്യം
തള്ളിനടന്നെന്റെയമ്മയെന്നും
എന്നുമനാഥരാണെന്റെചുറ്റും
ഈ ആലയത്തിന്റെയുള്ളിലായ്
പൂവുകള്‍പൂക്കുന്ന ചെടിയരികേ
പാറുന്നതെല്ലാം ശലഭമല്ലേ
ആരാണവര്‍ക്കുള്ള അമ്മയെന്നു്
തേടുന്നതെന്തൊരു കഷ്ടമാണ്
നോവുകള്‍പേറും വഴിയരുകില്‍
ജീവിതപാന്ഥനാകെട്ടഴിക്കേ
വേഷംപകര്‍ന്നോരോ ജീവിതങ്ങള്‍
മായതന്‍ചുടലയെത്തേടിടുന്നു
സ്വപ്നങ്ങള്‍ കൊട്ടാരചില്ലുമേട
ജീവിതം ചീട്ടിന്റെ ഗോപുരങ്ങള്‍
നാഴികയെന്നകണക്കിനുള്ളില്‍
പശിയെന്ന ദേവനെക്കുമ്പിടുമ്പോള്‍
ജാതിക്കതീതനീദേവനെന്നും
കീടംമനസിലീജാതിയെന്നും
ഓര്‍ത്തുഞാനിന്നീധരണിയിങ്കല്‍
ചക്രംതിരിയും കസേരതന്നില്‍
ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം

No comments:

Post a Comment