Thursday 8 May 2014

മഴവരുമ്പോള്‍

ഒഴികിത്തുടങ്ങുന്നു വഴികളില്‍ ചിലതതില്‍
പൊഴിയുന്നു മേഘങ്ങള്‍ ഓളങ്ങളായി
കവിയുന്നു മോഹവും ഒരു പ്രണയമായി
കേഴുന്നനാഥഞാന്‍ തെരുവിലെ സന്തതി

മഴവന്നനാളിനെന്‍ പ്രണയത്തുരുത്തിലെ
കുഞ്ഞണിമൊട്ടൊന്ന് നനയാതിരിക്കുവാന്‍
തുള്ളിവീഴാത്തൊരു കുഞ്ഞിടം കണ്ടില്ല
എല്ലിച്ചമാടത്തിനുള്ളിലായെങ്ങുമേ

താരാട്ടിനീണം പകര്‍ന്നുവച്ചവനെന്റെ
മാറുനുണ‍ഞ്ഞൊരു ശ്രുതിയായയുറങ്ങവേ
ശിരസ്സിലിറ്റിച്ചൊരു കണ്ണീര്‍ക്കണങ്ങളാല്‍
മഴയെന്റെ നോവിനെ തൊട്ടു തലോടിയോ?

മഴതീര്‍ന്നുമരങ്ങളാ പെയ്ത്തേറ്റു വാങ്ങവേ
തൊട്ടില്‍ത്തുണിയൊന്നിറ്റിച്ച രോദനം
കണ്ടൊരുസൂര്യനും ചുമ്മാമിഴിച്ചെന്റെ
കാലില്‍ച്ചെറുചൂടു് മെല്ലെ പകരവേ

മാരുതന്‍വന്നൊരു പീലിത്തഴുകലായ്
കണ്ണിണത്തുമ്പിലെത്തുള്ളി തുടച്ചുവോ
പെയ്തുവീഴുന്നൊരാ മോഹങ്ങള്‍ മേഘങ്ങള്‍
തുള്ളികള്‍ പാത്രത്തില്‍ ദാഹമകറ്റുമോ?

മഴയെന്റെ പ്രണയമാണെങ്കിലും സന്ധ്യ നീ
കൂരിരുള്‍ തീര്‍ക്കുമീ തെരുവിന്റെ മക്കളില്‍
വെയിലേറ്റുവാടിയാലില്ലൊരു ദുഃഖവും
പൊടിയേറ്റ ജീവിത പാടവരമ്പുകള്‍

No comments:

Post a Comment