Monday 18 May 2015

സാലഭംഞ്ജിക

നൂറുതേച്ച വെറ്റിലയാല്‍
നീ മുറുക്കിത്തുപ്പുകില്‍
പ്രണയതാള ശ്രുതികളെന്‍റെ
നെഞ്ചുടച്ചു മാഞ്ഞിടും
തണ്ടുടച്ചു തകര്‍ന്ന കല്ലില്‍
മാറുകൊത്തി നീയൊരുക്കേ
കുളിരുകൊണ്ടായുളിമുനയില്‍
സാലഭംഞ്ജിക ണാന്‍ ജനിക്കും
കാമ ദേവ കടാക്ഷമുള്ളോരു
അംഗമോടെ രചിക്കുകില്‍
നാദ താള സ്വരങ്ങള്‍പാടി
ദേവനര്‍ത്തകി ഞാനുണരും
അമ്പലത്തിന്‍ ചുറ്റളയില്‍
ലാസ്യമോടെ നടിച്ചിടും
തണുലുപാകും ഗോപുരത്തെ
ശിരസ്സിലേറ്റി നമിച്ചിടും
തുണിയുരിഞ്ഞ നാഭി, യോനി
നീ വരച്ച കൗതുകം
മണിയറില്‍ പോയ മാന-
ത്തുടികളെന്‍റെ മൗനവും
എള്ളരച്ച എണ്ണചേര്‍ത്തു
നീ മിനുക്കിയ മാറിടം
കനലെരിഞ്ഞു കനവുടഞ്ഞു
തേങ്ങിടുന്നൊരു പൂമുഖം
ഉളിമുനകള്‍ കോറിടുന്ന
ശിലകളെന്‍റെ നെഞ്ചകം
ഉടലുമാത്രം കണ്ടടുത്ത
നിന്‍റെ പ്രേമ ശയ്യകള്‍
നീ പറഞ്ഞ മന്ത്രമെന്‍റെ
കാതുടച്ചു പോകവെ
നീ സ്ഖലിച്ച രേതസ്സെന്‍റെ
നോവുപാത്രമായിടും
എന്നുമീ കടയ്ക്കലെന്‍റെ
കണ്ണു നീരുപെയ്യുവാന്‍
നീ പടുത്ത കോവിലില്‍
കാവലാളു ഞാനിതാ.

No comments:

Post a Comment