Tuesday 23 June 2015

പകൽ വന്നു ചായുമ്പോൾ

പകൽ വന്നു ചായുമ്പോൾ
ഇടനെഞ്ചിൽ നിൻമൗനം
ചുവക്കുന്നതെന്തേ സന്ധ്യേയീയിരുളിൽ
ചുരുളുള്ള കാർകൂന്തൽ 
അഴിച്ചിട്ടു നിൻ മാറിൽ
ഒരുക്കുന്നോ നിലാവിരി തണുപ്പുള്ള മലർശയ്യ
വിതുമ്പുന്ന ചുണ്ടിണയിൽ
മനസിന്‍റെ കാർമേഘം
എഴുതുന്നു കൺമുനയാൽ കദനഭാരം
കൊലുസ്സിട്ട മഴത്തുള്ളി
ചിണുങ്ങാതെ നിൽപ്പുണ്ടെൻ
മനസ്സിന്‍റെ മണിത്തൊട്ടിൽ മലർവനിയിൽ
മലരമ്പിൻ മധുവൂറും
മഴവില്ലു കടഞ്ഞിട്ടെൻ
വിരഹത്തിൻ ചാറലായൊഴുകിയെത്തൂ

No comments:

Post a Comment