Thursday 12 January 2017

പ്രണയം


പകുക്കുന്നു നദിയെന്റെ
ഉടൽപ്പൊട്ടും രുദിരത്തെ
മദിക്കുന്നു കിതപ്പിന്റെ
കടലെന്ന കടക്കൂമ്പൽ
മണൽത്തിട്ട മയങ്ങുന്നു
വലംവച്ച നദിക്കുള്ളിൽ
ഒരു ഭ്രൂണം കിളിർക്കുന്നു
തണൽ പാറ്റും തരുവാകാൻ
മഴത്തുണ്ടു മരവിച്ച
നിഴൽ കൊണ്ടു മറയുന്നു
വെളിച്ചത്തിൻ കരം പേറും
കനൽത്തുണ്ടിൻ കനവേഴും
പകൽ കായ്ക്കും ഇരുട്ടിൽ ഞാൻ
കറുത്തോനായ് പിടയ്ക്കുമ്പോൾ
പുരക്കോലെൻ പിതൃ പിണ്ഡം
തിളപ്പിച്ചു കിതയ്ക്കുന്നു
വഴിച്ചോല പൂത്ത കൈത
പ്രണയത്തിൻ കരിമുള്ളാൽ
തുടക്കോണു പഴുപ്പിച്ചു
പഴമ്പാട്ടു തിരയുമ്പോൾ
കൊടിനാട്ടും നിറം നോക്കി
പിതൃബന്ധം പുതുക്കുന്നു
മരിയ്ക്കുന്നു മഴക്കാറും
മരം ചാരി രമിക്കാതെ

No comments:

Post a Comment