Thursday 12 January 2017

തുലാമഴ

കാത്തിരുന്ന പെണ്ണുവന്നു
മെയ് മറന്നു ചാറവേ
ഉഷ്ണമേറ്റ നെഞ്ചകം
കുളിർത്തു ഭൂമി പാടിടും
വരണ്ട ചുണ്ടടർത്തി വിത്ത്
മുകുളമായുണർന്നിടും
ചില്ല മേലെ കൂടുകൂട്ടി
പറവകൾ പറന്നിടും
മഴവിളിച്ച് മലമടക്കിൽ
തപസ്സിരുന്ന തവളകൾ
മഴ വിരിച്ച മന്ത്രമൊക്കെ
മറന്നിടാതെയുരുവിടും
ഞാനുമെന്റെ നെഞ്ചകത്ത്
നെഞ്ചുചേർത്ത പെണ്ണിനെ
ചുണ്ടു ചേർത്തൊരുമ്മ നല്കി
കണ്ടെടുത്തു രാമഴ.

No comments:

Post a Comment