Monday 3 June 2013

വരൂ പ്രണയിനീ

ഞാനിതാവഞ്ചി ഒരുക്കിനിര്‍ത്തുന്നു
പ്രണയിനിക്കായിതാ‍കാത്തുവയ്ക്കുന്നു
അക്കരെപോകുവാന്‍നേരമെത്തുന്നു
തോണിചരിയാതെ കേറിക്കോപെണ്ണേ
നിന്‍മനക്കാമ്പിലുറയുന്ന സ്വപനം
എന്‍ചിന്തതന്നില്‍തുണയായിരിക്കാന്‍
ഇരുള്‍ച്ചുഴിമാറ്റിത്തുഴയാംനമുക്കിനി
പിന്നിലേക്കൊന്നിനി പായല്ലേകണ്ണേ
വര്‍ണ്ണക്കടലാസില്‍ തീര്‍ത്തൊരീവഞ്ചി
കണ്ണീര്‍പുഴകളും താണ്ടണംമെല്ലേ
ഉറ്റവര്‍ബന്ധുക്കളെല്ലാരുംചൊല്ലും
സങ്കടകാറ്റില്‍ ഉലയല്ലേപെണ്ണേ
നിന്നില്‍തുടിക്കുന്നതേങ്ങലിന്‍ശബ്ദം
പണ്ടേയ്ക്കുപണ്ടേയറിഞ്ഞില്ലേപൊന്നേ
നിന്നെപുണരുന്നകൈകള്‍ക്കുമേലേ
സ്വച്ഛമാംതണല്‍വിരികൂടുനിവര്‍ത്താം
കുഞ്ഞുമനസ്സിന്‍റെ കുസൃതിത്തരങ്ങളില്‍
അമ്മകിനിഞ്ഞൊരാമ്മിഞ്ഞപോലെ
എന്‍മടിച്ചോട്ടിലുറങ്ങിക്കോപെണ്ണേ
ശല്യപ്പെടുത്തില്ലിനിനിന്നെയാരും
കാലങ്ങളേറയായ് പ്രണയിച്ചനിന്നെ
കൂട്ടുവാനീവഞ്ചിയണിയിച്ചൊരുക്കി
സ്നേഹമായെന്‍നെഞ്ചില്‍ചേര്‍ക്കുന്നുകണ്ണേ
നിഴല്‍പോലുമില്ലാതെ ദേഹംകളഞ്ഞ്
വരികനീ നീനിന്‍റെ ദുഃഖംകളഞ്ഞ്
മരണമാം എന്‍റയീ കരങ്ങള്‍പിടിച്ച്

No comments:

Post a Comment