Tuesday 27 October 2015

ഓണം -2


ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
വര്‍ണ്ണച്ചിറകുള്ള
പൂത്തുമ്പിപെണ്ണേ നീ
താളത്തില്‍ തുള്ളിവാ,യെന്‍റെയൊപ്പം
മാനത്തുനിന്നൊരു
മഴവില്ലുകൊണ്ടെന്‍റെ
നെഞ്ചത്തിലെയ്യാതെ, പെയ്തുവായോ
തൃക്കാക്കരയപ്പന്‍
എഴുന്നള്ളും നേരത്ത്
പാലട നേദിക്കാന്‍ കൂടെവായോ
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
മാവേലിനാടിന്‍റെ
ഈണം നിറയ്ക്കുന്ന
ചേലുള്ള പാട്ടായി നീ വരുമോ?
നാഴിയുരിയരി
ചോറുണ്ട് പോകാമേ
സദ്യക്കു നീയുണ്ടേല്‍ പാല്‍പ്പായസം
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
തൊടിയിലായ് മാമ്പഴം
ചേറുന്ന കൊമ്പിലായ്
ചേലുള്ളൊരൂഞ്ഞാലും കെട്ടിടാം ഞാന്‍
ഒരു കുഞ്ഞു കാറ്റായി
പിന്നാലെ വന്നെന്‍റെ
കവിളത്തൊരുമ്മ നീ നല്‍കിടാമോ?
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
നീയെന്‍റയുള്ളിലെ
പൊന്നോണ സന്ധ്യയായ്
പൂനുള്ളി പിന്നാലെ പോന്നിടാമോ?
നെഞ്ചം തുടിക്കുന്ന
താളത്തില്‍ നിന്നെ ഞാന്‍
പാടിയുറക്കിടാം പൂ നിലാവേ
പാടിയുറക്കിടാം പൂ നിലാവേ

No comments:

Post a Comment