Tuesday 27 October 2015

സ്നേഹവസന്തം

ചില്ലകള്‍പൂത്തൊരാ കാടിനുള്ളില്‍
കൂടില്ലെനിക്കൊരു പാട്ടുപാടാന്‍
പലതുണ്ടുകാഴ്ചകള്‍ ഇനിയുമെന്നാല്‍
അതിരിട്ട ഭൂവിലിനിയെന്തുകാണാന്‍
കൊതിയുണ്ട് വാനിലായൊന്നു പാറാന്‍
ചിറകുണ്ട് കൂട്ടിലാണെന്നുമെന്നും
പുഴയുണ്ട് ദൂരെയെന്‍ സ്വപ്നഭൂവില്‍
ചിറകെട്ടി മായ്ക്കുന്നുണ്ടാവസന്തം
കതിരിട്ടപാടത്തില്‍ നെല്ലുകൊയ്യാന്‍
മോഹമാണെന്നുമെന്നുള്‍ത്തടത്തില്‍
ബന്ധിച്ചു നിങ്ങളീ സ്നേഹനൂലാല്‍
ബന്ധംകളഞ്ഞു ഞാനെങ്ങുപോകാന്‍
‌സ്വപ്നമാണീജീവനെന്നുമെന്നും
സ്വപ്നം കഴിഞ്ഞാലുണര്‍ന്നുപോകും
നിഴലില്ല പിന്നെയാ പകലിനൊന്നും
തേടുന്നു ഞാനെന്‍റെ കൂടുവീണ്ടും

No comments:

Post a Comment