Tuesday 27 October 2015

ചില്ലലമാരയിലെ പുട്ട്

കുഴല്‍ പ്രസവിച്ചിടുമ്പോള്‍‍ത്തന്നെ
കുലത്തിനനുസരിച്ച് പേരു നല്‍കുന്നു.
ചമ്പയെന്നോ, ഗോതമ്പെന്നോ, ചീനിയെന്നോ
നിറത്തിനനുസരിച്ച് സംവരണത്തിലെ
തേങ്ങാപ്പീര തെളിഞ്ഞു കാണുന്നു.
പിന്നെ വരിവരിയായി
ചില്ലലമാരയിലൊരടുക്കിവയ്പ്പ്.
ഒടുവില്‍ പയറുകൊണ്ട് വായ്ക്കരിയിട്ട്
പപ്പടംകൊണ്ട് പുതച്ച് ഒരു ശവഘോഷയാത്ര.
അങ്ങനെ പ്രസവം മുതല്‍ ഒടുക്കംവരെ
സ്വാതന്ത്ര്യത്തോടെ പുട്ട് ജീവിക്കുന്നു.

No comments:

Post a Comment