Tuesday 27 October 2015

മേഘക്കൂട് തുറന്ന്

മേഘക്കൂട് തുറന്ന്
അതില്‍ നിന്നൊരാലിപ്പഴം
അവള്‍ക്ക് സമ്മാനമായിക്കരുതി
അലിഞ്ഞില്ലതാകുന്നതിനുമുന്‍പേതന്നെ
ഒരു മഴ അതിനെയൊഴുക്കിക്കളഞ്ഞു.
ചില്ലുകൂട്ടില്‍ കുറേ സ്വപ്നങ്ങളുമായി
എന്‍റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
ചില മാപിനികള്‍ മിടിപ്പിന്‍റെ
നിമ്നോന്നതങ്ങള്‍ അളന്നുവച്ചു
ചില കണക്കുകള്‍ വരച്ചുചേര്‍ത്ത
രേഖകള്‍ ദിശയറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കേന്ദ്രബിന്ദുവായി എന്‍റെ ഹൃദയം
മിടിപ്പവസാനിപ്പിക്കാത്ത
കളിപ്പാട്ടമായി താളമിട്ടുകൊണ്ടേയിരുന്നു..

No comments:

Post a Comment