Sunday 22 September 2013

ചൂല്

പച്ചോലയില്‍നിന്ന്
ചൂലിലേയ്ക്കുള്ള
പ്രയാണത്തില്‍ നഷ്ടമായത്
പച്ചപ്പും, മന്ദമാരുതന്‍റെ
താരാട്ടും

ഓര്‍മ്മുപുസ്തകത്തില്‍
കളിപന്തും, പീപ്പിയും
ആടുന്നപാമ്പും, കണ്ണടയും
കളിവാച്ചും പൂര്‍വ്വികരുടെ
ചരിത്രമാകുന്നു

അസ്ഥിപഞ്ജരങ്ങളായി
മുറിക്കോണുകളില്‍
ഒറ്റരഞ്ഞാണില്‍
ഉടല്‍ചേര്‍ന്നിരിക്കുമ്പോള്‍
ചെറുജീവികള്‍
ഞങ്ങളെനോക്കി
കൊഞ്ഞനം കുത്തുന്നു

ഓലഞ്ഞാലികളും
അണ്ണാനും
ഞാത്തുകളുണ്ടാക്കി
ആടിത്തിമിര്‍ത്ത
ഞങ്ങളു‍ടെയൗവ്വനങ്ങള്‍

അവര്‍ മറന്നിട്ടുണ്ടാവണം
അമ്മയുടെ ഒക്കത്തിരിക്കുമ്പോഴും
ഞങ്ങളവരെ താരാട്ടുപാടിയത്

മാറാലമുറ്റിയ
വാല്‍ത്തുമ്പുകളില്‍
മനുഷ്യവ‍ൃത്തിയുടെ
മുന്‍കാലുകളായി
തേഞ്ഞവസാനിച്ച
അസ്ഥികഷണങ്ങള്‍

മരവിച്ച മനസ്സിന്‍റെ
കുറ്റിച്ചുലുകളായി
കുശിനികളിലും
ശൗചാലയങ്ങളിലും
ഒടുങ്ങുന്ന ജന്മം

ഒടുവിലൊരു
കരീലക്കൂട്ടത്തില്‍
തീ പടര്‍ത്തുമ്പോള്‍
അതിലേക്കവസാനിച്ച്
അഗ്നിശുദ്ധിവരുത്തുമ്പോലെ

ഒരരഞ്ഞാചരടില്‍
കുറേനഗ്നജന്മങ്ങള്‍

No comments:

Post a Comment