Monday 13 May 2013

പരിഭവം















വേനലവധി കഴിഞ്ഞെത്തിയിന്നവള്‍
യേറെ ഭയന്നങ്ങിരുട്ടിന്‍റെയോരത്ത്
കിനുകിനെ ശീല്‍ക്കാരമായവള്‍ മന്ത്രിച്ചു
ആവില്ലെനിക്കിനി പെയ്തുതീര്‍ക്കാന്‍
ഏറെത്തളര്‍ന്നുപോയ് എന്‍മാറുനിങ്ങള്‍ക്കു-
ചുരത്തിത്തരുവാനോ കാണ്‍മതില്ല
കേട്ടുവോ നിങ്ങളാ പരിഹാസഗര്‍ജ്ജനം
മേഘതുരുത്തിന്‍റെ അട്ടഹാസം
എന്നെയും പേറിഗമിക്കുന്ന പുഷ്പക-
മൊന്നിനെ ഏറെ തടയാനുമാരുമില്ല
ചിറകുകള്‍ ചേദിച്ചൊതിക്കിയ കുന്നുകള്‍
കണ്‍കളടച്ചു മറഞ്ഞിരിക്കേ
ചിന്നിച്ചിതറി പുടവകളോരോന്നും
എങ്ങുമേ പാറി മറഞ്ഞിടുന്നു
മാനസഭൂവിലായ് ഞാന്‍ചേര്‍ത്തുവച്ചൊരാ
മിന്നല്‍പിണരൊന്നു വിട്ടുപോകെ
തന്‍ മടിക്കുത്തില്‍ കടന്നുപിടിച്ചവന്‍
വേനലായ് ധരണിയിലവതരിക്കേ
അഗ്നിയില്‍ ശുദ്ധിവരുത്തിയീ ജീവിതം
തിരികെത്തരില്ലെനിക്കിന്നുനൂനം

No comments:

Post a Comment