Sunday 26 May 2013

ഒരോര്‍മ്മക്കുറിപ്പ്


നദിയിന്നു ഞാന്‍കണ്ട പ്രണയമായി
ഒരു ദിക്കിലൊഴുകിയാ പുഴയു‌ടെ ചിരികളില്‍
അറിയാകയത്തിന്‍റ ചിതയൊരുങ്ങി
ഒരു പാദമൊരുവേള നനയുവാനാകാതെ
പുഴകീറി ഒഴുകിയീ മണല്‍പ്പരപ്പില്‍
ചിറകെട്ടി നിറുത്തിയ നിലകളിലൊടുങ്ങാത്ത
മാല്യന്യകൂമ്പലായ് ഇന്നു നില്‍പ്പൂ

മതവും മരങ്ങളും ശോഷിച്ചവര്‍തന്‍റെ
നിഴല്‍തേടിയെത്തുന്ന മാനവര്‍ക്ക്
ഒരുക്കിയീ ഭൂമിയില്‍ വിഷംചേര്‍ത്തവര്‍ക്കുള്ള
ലഹരിയായ് മാറുമീ വീഞ്ഞുപാത്രം
ഒരു മുത്തമറിയാതെ മുത്തിയാല്‍ മയങ്ങുന്ന
മതഭ്രാന്തു ചേര്‍ത്തൊരീ ലഹരിമന്ത്രം

നിലയ്ക്കാ പ്രവാഹത്തിനുള്‍പ്പൂവിനുള്ളിലെ
മുത്തുമായ് നിന്നൊരാ ജലപ്രവാഹം
തീണ്ടിയാലൊടുങ്ങാത്ത രോഗങ്ങള്‍ പേറിയീ
അമ്മ മടിയിലുറഞ്ഞിരിപ്പൂ

അമ്മിഞ്ഞപോലെ നുകര്‍ന്നൊരീയുറവകള്‍
കാലന്‍ കണക്കിലെ ഓര്‍മ്മമാത്രം
വാനൊളി ചന്ദ്രനെ ചുംബിച്ചൊരാകുന്ന്
അമ്മ മടിക്കുത്തഴിഞ്ഞപോലെ
ഏങ്ങുമീ നഗ്നത കണ്ടുനടക്കുവാന്‍
ആവില്ലെ നമ്മളായ് നെയ്തുകൊള്‍ക
വിത്തുവിതച്ചൊരീ നന്മതന്‍ പാടത്ത്
പച്ചപ്പിന്‍ ഉത്സാഹം കൊയ്തെടുക്ക

No comments:

Post a Comment