Thursday 16 May 2013

പാദസരം












എന്‍ മനസ്സിന്‍ കയങ്ങളില്‍
അവള്‍ തന്ന നൊമ്പരം
പ്രണയത്തിനപ്പുറം കാണ്‍കേ
ഹൃദയത്തിനുള്ളിലെ
മണ്‍ചിരാവൊന്നിനെ
മെല്ലക്കെടുത്തി
ഞാന്‍ തേങ്ങി

മഷിതേച്ച കണ്ണുകള്‍
കൂമ്പി അവള്‍തന്ന
ചുംബനചുണ്ടുകള്‍ക്കൊപ്പം
കാറ്റിന്‍തലോടലായ്
എന്നില്‍ ലയിപ്പിക്കും
കുളിരിന്‍റെ കൂമ്പുകള്‍ മെയ്യില്‍

അറിയാതെ ഞാനാ
വിരലുകള്‍ പൂകവേ
ഒഴുകീ മയങ്ങിയീ മാറില്‍

പ്രേമസുരഭില
സമ്മാനമായവള്‍
കര്‍ണ്ണങ്ങളെ തൊട്ടുണര്‍ത്തേ

നാഭിചുഴികളില്‍
മുഖംചേര്‍ത്തവള്‍ക്കൊരു
മുത്തത്തിനുത്തരം നല്‍കി

ആദ്യമായ് കുഞ്ഞിന്‍റെ
രോദനം ഹര്‍ഷത്തിന്‍
നാളിലമൃതുനിറയ്ക്കേ
എന്തു ഞാന്‍ നല്‍കേണ്ടു
എന്‍പ്രിയ തോഴി നീ
എന്നോടു മെല്ലവേചൊല്ലൂ

കണ്‍കള്‍ നിറയ്ക്കും
പുളകമായ് അന്നവള്‍
എന്‍കാതില്‍ മെല്ലവേ ചൊല്ലി
പാദസരത്തിന്‍റെ
കിലുകിലെശബ്ദമീ
വേളയില്‍ ഉത്സാഹമല്ലേ

ഏറെ മണികളില്‍
തീര്‍ത്തൊരാപുളകങ്ങള്‍
ആ നാളില്‍ പ്രേമമായ് നല്കാന്‍

വര്‍ണ്ണകടലാസില്‍
പൊതിഞ്ഞൊരാ സമ്മാനം
നല്‍കുവാന്‍ ഞാനിന്നു പോയി

അഗ്നിനിറയ്ക്കാന്‍
ഒരുക്കുംചിതയിലെ
പട്ടിളംമെത്തയില്‍തന്നെ

No comments:

Post a Comment