Monday 13 May 2013

ഒരു വാരഫലം തേടി










പ‍ഞ്ഞ‍മാസത്തിന്‍റെ വേനലില്‍ ഞാനൊരു
ജ്യോത്സ്യഗൃഹത്തിന്‍റെ മുന്നിലെത്തേ
നക്ഷത്രജാലങ്ങളെണ്ണിയാല്‍ കിട്ടുന്ന
കൂട്ടത്തെ ഞാനന്നു കണ്ടു.

ദൈവജ്ഞനാണന്നു തിട്ടയില്‍ തട്ടിയില്‍
കണ്ടടത്തെല്ലാം കുറിച്ചുവച്ച്
ടോക്കണെടുപ്പിക്കാന്‍ മാത്രമൊരഞ്ചുപേര്‍
സീറ്റങ്ങുറപ്പാക്കാന്‍ നാട്ടുകാരും

തിക്കിത്തിരക്കി ഞെരിപിരികൊണ്ടുഞാന്‍
ടോക്കെനെടുക്കാനായി 'കൈടോക്കണ്‍'നല്‍കി
ആദ്യത്തെ അഞ്ചുപേര്‍ കെട്ടിയ കുരുക്കിന്‍റെ
പിന്നാലെ തന്നവന്‍ എന്‍റെ ടോക്കണ്‍

നെഞ്ചിലിടിപ്പുമായ് എന്‍ ഭാവി തപ്പിഞാന്‍
ഭൂതത്തിന്‍ മുമ്പിലിരുന്നപാടെ
കണ്‍കളില്‍ കത്തുന്ന അഗ്നിയെകൊണ്ടവന്‍
എന്നിലെ ചോദ്യമെടുത്തുവിട്ടു

പ്രശ്നങ്ങളൊക്കെയും മാറ്റുന്ന ജോലിയാ
ദൈവത്തില്‍ തന്നെയുറഞ്ഞിരിപ്പൂ
കാരണമാത്രമാണെങ്ങനെയെന്നുള്ള
പരിഹാരം മാത്രമറിഞ്ഞുകൊള്‍ക

താണ്ടിയ കര്‍മ്മങ്ങളോക്കെയും നിങ്ങള്‍ക്കു
ദൈവത്തിന്‍ ദാനമറിഞ്ഞുകൊള്‍ക
നെല്ലും പതിരുമറിയാത്തമാതിരി
പ്രശ്നങ്ങളേറെ വരുന്നുചാരെ

ബന്ധിക്കവേണമാ കാരണവര്‍ തന്‍റെ
തോന്ന്യാസരൂപത്തിന്‍ ബാക്കിപത്രം
അമ്മതന്‍ ക്ഷേത്രത്തില്‍ ചെയ്തോരു
കര്‍മ്മങ്ങള്‍ അല്പക്ഷയത്താലിങ്ങത്തിപ്പെട്ടു

ധരിക്കണം കൂടുകള്‍ മന്ത്രങ്ങളൊക്കെയും
ഞാന്‍ ചൊല്ലും ദൈവത്തിന്‍ കാല്‍ക്കല്‍ചെന്ന്
അമ്മമുതലിങ്ങെല്ലാരുമെത്തണം
മക്കള്‍ക്കു ദക്ഷിണവേറെവേണം

ഭയന്നമുഖത്തിനാല്‍ ചൊല്ലുന്നതൊക്കെയും
മിണ്ടാതെ കേട്ടങ്ങിരുന്നപാടെ
നെറ്റിയില്‍ കൈവച്ചു, ഭസ്മത്തിന്‍ കുറിയൊന്നു
നെറുകയില്‍ചാര്‍ത്തി അവന്‍ മൊഴിഞ്ഞു

നാളെപ്രഭാതത്തില്‍ കുളിച്ചുജപിച്ചുടന്‍
കൈയ്യിലീ നാരങ്ങപോന്തിയെടുത്തിട്ട്
ആരാനുംകാണാതെ, ആലിന്‍ചുവട്ടിലോ
ഒഴുകുന്ന നദിയിലോ എറികവേണം

പന്ത്രണ്ടാം ഭാവത്തിന്‍ നാശസ്ഥിതികളെ
ആരാനുംകൊണ്ടു തടുക്കലാമോ?
(ചിലവ്,പാപം,സ്ഥാനഭ്രംശം)

No comments:

Post a Comment