Thursday 9 May 2013

അമ്മയ്ക്കൊരുരുള

പിടയുന്നനൊമ്പരം ഉള്ളിലൊതുക്കി
അവള്‍തന്‍റെ കുഞ്ഞിനെ മാറോടടക്കി
ഒഴുകുന്ന കണ്ണുനീര്‍ ഹൃയത്തിലിറ്റിച്ച്
നിശ്വാസചുംബനം നല്കുന്നതോര്‍ത്തുഞാന്‍
വിശക്കും വയറിനെ മുറുക്കിയുടുക്കുവാന്‍
ശക്തിപോരാത്തൊരാ പുടവയും പേറി
എല്ലിച്ചുനില്‍ക്കുന്നൊരമ്മയെക്കാണുവാന്‍
ആവില്ലെനിക്കിനി സ്വപ്നത്തിലോലുമേ.

അന്നൊരു സന്ധ്യയില്‍ അവള്‍തന്‍റെ കുഞ്ഞിനെ
തൊട്ടിലില്‍ തഞ്ചത്തിലിട്ടേച്ചുപോകുമ്പോള്‍
പിന്നാലെ കേള്‍ക്കുന്ന കുഞ്ഞിന്‍റെ രോദനം
മിന്നല്‍പിണര്‍പോലെ നെഞ്ചിലമര്‍ന്നതും
ഒട്ടിയമാറിന്‍റെ ചുടുനെടുവീര്‍പ്പുകള്‍
കുഞ്ഞിന്‍റെ രോദനം ഏറ്റുവാങ്ങുമ്പൊഴും
ഓര്‍ക്കുന്നു ഞാനെന്‍റെ അമ്മയെത്തന്നെ
കുഞ്ഞായിരിക്കുന്ന മനസ്സുകൊണ്ടിപ്പൊഴും.

അന്നവള്‍ക്കില്ലൊന്നും വീതിച്ചുനല്‍കുവാന്‍
തന്മണിക്കുട്ടനെയൂട്ടിയുറക്കുവാന്‍
കെട്ടിപ്പറുക്കി ഒതുക്കിവയ്ക്കുമ്പൊഴും
ഇല്ല കഴിക്കില്ലൊരുവറ്റുപോലുമേ
തന്‍മണിക്കുഞ്ഞിനുരുള നല്കീടുവാന്‍

ഇന്നിനിക്കാണുവാനില്ലെനിക്കെന്‍റമ്മ
ഉള്ളുതകര്‍ന്നു മരിക്കും വരേക്കുമേ.
ഓര്‍മയില്‍ ചാലിച്ച സ്നേഹത്തിന്‍ ചുംബനം
മിഥ്യാ ഒഴുക്കില്‍ ബലിയിട്ടുനല്‍കവേ
ഒരുപിടിവറ്റിന്‍ പരിതാപമായല്ലോ
സമയക്കുറവിന്‍റെ മേലാളനായി ഞാന്‍
കണ്ടില്ലറിഞ്ഞില്ല അവള്‍ക്കുള്ള വേദന
എന്‍ വഴിത്താരയിലുല്ലാസവേളയില്‍.




No comments:

Post a Comment