Monday 29 July 2013

പിറുപിറുപ്പ്

ഞാനെന്‍റെ ഹൃദയത്തില്‍ 
ചില്ലിടാതെ സൂക്ഷിച്ച
പ്രണയത്തെ, 
ഒരു നിമിഷംകൊണ്ടു നീ 
കവര്‍ന്നെടുത്തു

പക്ഷേ,
അപ്പോഴെനിക്ക് നൊന്തില്ല

ഇന്നിപ്പോള്‍
പൊന്തക്കാട്ടിലെവിടേക്കോ
നീയത് വലിച്ചറിഞ്ഞ്
എന്നെ നോക്കി
മന്ദഹസിക്കുമ്പോള്‍
എനിക്കു വേദനിക്കുന്നു,
കരള്‍പറിയുന്നപോലെ

അതിനി നോക്കിയെടുത്ത്
തിരികെ പ്രതിഷ്ടിക്കാമെന്നു
കരുതുമ്പോഴേക്കും
കാഴ്ചകള്‍ കണ്ണടയിലും,
ശരീരം ഊന്നുവടിയിലും
എത്തിനില്‍ക്കുന്നു

ചിതയറിഞ്ഞ് നിഴലും
ചുരുങ്ങിയില്ലാതാകുന്നു

No comments:

Post a Comment