Tuesday 13 August 2013

മഹാശൂന്യത

പ്രകാശ രേണുക്കള്‍
തണുത്ത ആകാശത്തെ
ചൂടുപിടിപ്പിക്കുമ്പോള്‍
ആഴി, ഹൃദയവാഹിനികള്‍
തുറന്നുകൊടുക്കുന്നു

ആകാശക്കൂടാരങ്ങളുടെ
മിഴിച്ചെപ്പില്‍ പതിയിരുന്നവള്‍
കടലിലേക്ക് ആത്മാഹൂതി നടത്തുന്നു

രക്തമിറ്റിച്ച് കടലാകെ ചുവപ്പാക്കുന്നു

അവളുടെ മരണം
ആദിത്യന്‍റെ കണ്ണുപോലും
മൂടിക്കെട്ടുന്നു

ഇനിയൊരു സന്ധ്യയുടെ
ചിതയൊരുങ്ങും മുമ്പ്
കടലേ നീയീകരയുടെ
ഗര്‍വ് തല്ലിയകറ്റണം

മനസ്സിനെ പരിശോദിച്ച്
ഞാനുമെന്‍റെ വിചാരത്തെ
അറിയട്ടെ

ഗര്‍വറ്റ് ശമിക്കുമ്പോള്‍
ആദി ഈശ്വരനോ
ആത്മാവോ ജ്ഞാനമോ
ആയിരിക്കും

അഹമറിഞ്ഞ്
വെറും ശൂന്യതയില്‍
സന്ധ്യപോലെ കടലിലേക്ക്

പ്രാണനാവാഹിച്ച്
മഹാശൂന്യതയിലേക്ക്

No comments:

Post a Comment