Thursday 8 August 2013

മഴയുടെ സ്വരൂപത്തോട്

പഴയതന്ത്രിയില്‍ അലിയുമാമേഘം
പിടഞ്ഞിറങ്ങുമീ മലകള്‍ക്കുമേലേ
ഒഴുകി നീന്തുക നീയീ ധമനിയില്‍
പിടഞ്ഞമണ്‍കൂന മുലകള്‍ക്കുതാഴെ
വരികനിറയ്ക്കനീ ദാഹക്കുടങ്ങളെ
പോറ്റിവളര്‍ത്തനീ മണ്ണിന്‍ മരങ്ങളെ
അരിയനാഭിതന്‍ രോമരാജിക്കുതാഴെ
ചേര്‍ത്തുവയ്ക്കുനീ ഭ്രൂണങ്ങളേറെ
വിത്തിലിരിക്കും കിടാങ്ങള്‍ക്കുമേലെ
സ്വച്ഛശാന്തമായി ഒഴുകിനീ പോക
പ്രണയപുളകമായ് ഒഴുകുമീ തേങ്ങല്‍
വരണ്ടഭൂമിക്കു ഹൃദയമായ്തീരെ
പറന്ന പക്ഷികള്‍ പാടുന്നകാട്ടില്‍
നനുത്ത ചാറ്റലായ് എത്തുനീ വേഗം

മനമറിയുന്നനീ പൊരുളറിഞ്ഞീടുക
കാഴ്ചമങ്ങി മറയുന്ന പ്രണയം
എടുത്തൊഴിക്കല്ലേ നിന്‍റെയീ സ്നേഹം
തച്ചുടയ്ക്കല്ലാ ജീവന്‍റെ തേങ്ങല്‍
പേര്‍ത്തുവയ്ക്കുമീ മരങ്ങള്‍ക്കുകീഴേ
ആര്‍ത്തലയ്ക്കല്ലെനീ ഹൃദയം വെടിഞ്ഞ്
നൊന്തുപോകുന്നു വ്രണിതരാം മക്കള്‍
കെട്ടുപോകുന്നു അവര്‍തീര്‍ത്ത തിരികള്‍
ഒഴുകിയെത്തുകവീണ്ടുമീ മണ്ണില്‍
പുളകഹര്‍ഷമായ് കാറ്റിന്‍റെ കൂട്ടായ്

No comments:

Post a Comment