Tuesday 6 August 2013

വാവുബലി

കടലിലൊരുവറ്റുവീഴുന്നതുംകാത്ത്
ഞങ്ങളീയാഴത്തിലുറയുന്നുമക്കളേ
വരിക നിങ്ങളീ തിരചേര്‍ത്ത മണലിലായ്
പുവുക പുവുകള്‍ ദര്‍ഭവിരലുകള്‍
ആടിമാസത്തിന്‍റെ കിഴിവിലായ് തന്നെയോ
നീതീര്‍ത്ത സമ്പത്തിന്‍ വിത്തെറിഞ്ഞീടുക

അന്നുമാ മഴയുള്ള രാവിലെ ചിതയിലും
കനലുകള്‍കത്തുന്ന നെഞ്ചിലെചൂടിലും
മടിയിലായ് സൂക്ഷിച്ച ചില്വാനം നല്കുവാന്‍
ഞാനെന്‍റെ മക്കളെ തിരയുന്നതോര്‍ത്തുഞാന്‍
ഒരുനോക്കുകാണുവാന്‍ നിന്നിലെ ബിംബമായ്
നീ തീര്‍ത്തപൈതലും ഒന്നു കണ്ടില്ലഞാന്‍

പ്രമേഹമിതളിട്ട കാലിലെ നൊമ്പരം
നിന്നടുത്തെത്തുവാന്‍ കണ്ടു തടസമായ്
എങ്കിലും നിന്‍റെകിനാവുകള്‍ തളിരിട്ടമണ്ണിലെ
കുഞ്ഞുപൂമ്പാറ്റയെ സൂഷിപ്പുമിന്നുഞാന്‍

എത്തുമീ മകനാചിതയില്‍ കനല്‍ചേര്‍ക്കാന്‍
എന്നുള്ള ചിന്തയൊരു പാഴ്മൊഴി
വെള്ളതൂവാലയില്‍ മുഖംപൊത്തും ചടുലത
കണ്ണീരില്ലാ മുഷിപ്പിന്‍ വിയര്‍പ്പകറ്റീടുന്നു

ഇന്നെത്തും നീയീ കടലിന്‍ തിരകളില്‍ തീര്‍ച്ച
അറിയുന്നുഞാന്‍ നിന്‍ മനോകാമന
അരിയെറിയണം ഭസ്മക്കൂട്ടുകള്‍ ചേര്‍ത്തുപിന്നെ
പെട്ടെന്നു തീര്‍ത്തു പറക്കണം വിനോദത്തിനായ്
കാത്തിരിക്കുന്നു നിന്നെ ചുരുങ്ങും ദിനങ്ങളില്‍
അവധിയാത്രകള്‍, വിനോദസഞ്ചാരവിരുന്നുവേദികള്‍

No comments:

Post a Comment